District News
ചങ്ങനാശേരി: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് പ്രകടനം നടത്തുകയും മധുരവിതരണം നടത്തുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. എന്‍. ഹബീബ്, പി.ജെ. തോമസ്, തോമസ് ഏബ്രഹാം, പി.പി. സേവ്യര്‍, ഷേര്‍ളി തോമസ്, എം.എസ്. സുജാത എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് ബാബു കുരീത്ര ഉദ്ഘാടനം ചെയ്തു.മാടപ്പള്ളി: എന്‍ഇഎസ് ബ്ലോക്ക് ജംഗ്ഷനിൽ യുഡിഎഫിന്റെ നേതൃത്വത്തില്‍ പായസവിതരണം നടത്തി.
മതുമൂല: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മതുമൂല ജംഗ്ഷനില്‍ ആഹ്ലാദപ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് സന്തോഷം പങ്കിട്ടത്. നേതാക്കളായ തൊമ്മിച്ചന് ശ്രാന്പിക്കല്, ജോബ് വിരുത്തികരി, ജോയ്സ് മൂലയില്‍, സോജന് കൊല്ലമന, സണ്ണി ഞാലിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചങ്ങനാശേരി: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ അഭിനന്ദിച്ചു. കേരളത്തിലെ 10 ശതമാനം ജനസംഖ്യയുള്ള പട്ടികജാതി സമൂഹത്തില്‍നിന്നു രണ്ടു മന്ത്രിമാരെയും മന്ത്രിസഭയില്‍ രണ്ടു വനിതകളെയും ഡെപ്യൂട്ടി സ്പീക്കറായി ഒരു വനിതയെയും നിയോഗിച്ച നടപടി മാതൃകാപരമാണെന്ന് സംഘടന അഭിപ്രായപ്പെട്ടു. സംസ്ഥാന കമ്മിറ്റി രക്ഷാധികാരി സി.ഡി. മോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മഹാസഭാ പ്രസിഡന്റ് അഡ്വ.വി.ആര്. രാജു ഉദ്ഘാടനം ചെയ്തു.
കറുകച്ചാല്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ആഹ്ലാദം പങ്കിട്ടു കറുകച്ചാല്‍ സബ് ട്രഷറിയുടെ പടിക്കല്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റിയംഗം എ.ജെ. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം രക്ഷാധികാരി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ജോസ് വി. ജോസ്, കെ.എ. ജോസ്, വി.കെ. ഇന്ദിര, ഇ.ഡി. ആഗസ്തി, ദേവസ്യ സി.ഡി., പി.ജെ. സാജു, വര്‍ഗീസ് സെബാസ്റ്റ്യന്‍, ടി.ജെ. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന് ആശംസ നേര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ജനാധിപത്യ പ്രക്രിയയിലൂടെ കേരളത്തിലെ ജനങ്ങൾ പുതിയൊരു സർക്കാരിനെ തെരഞ്ഞെടുത്തിരിക്കുകയാണ്.
അവർക്ക് എല്ലാ ആശംസകളും നേരുകയാണെന്ന് അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. അഴിമതിയോടും പ്രീണനത്തോടും വികസനവിരുദ്ധ രാഷ്ട്രീയത്തോടും ഒട്ടും വിട്ടുവീഴ്ച ചെയ്യില്ല. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായിരിക്കുമെന്നും രാജീവ് പോസ്റ്റിൽ പറയുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി വി.ഡി.സതീശൻ ക്ഷണിച്ച കാര്യം രാജീവ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയായിലൂടെ അറിയിച്ചിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Kerala
തിരുവനന്തപുരം: വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റു. സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ജനലക്ഷങ്ങളെ സാക്ഷിയാക്കിയാണ് 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരമേറ്റതിന് തൊട്ടുപിന്നാലെ പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഉടൻ ചേരും. മുഖ്യമന്ത്രി വി.ഡി. സതീശൻ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തിന് പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാമതായും രമേശ് ചെന്നിത്തല മൂന്നാമതായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മന്ത്രിമാരിൽ കെ. മുരളീധരൻ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോൾ മറ്റ് മന്ത്രിമാരെല്ലാം ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തിയിരുന്നു.
രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
Kerala
കൊച്ചി: ഇന്ന് അധികാരമേറ്റെടുക്കുന്ന വി.ഡി. സതീശന് സർക്കാരിന് വേണ്ടി എറണാകുളം പള്ളുരുത്തിയിൽ പ്രത്യേക പൂജ. കെപിസിസി സെ ക്രട്ടറി തമ്പി സുബ്രഹ്മണ്യമാണ് പള്ളുരുത്തി ശ്രീ ഭവാനിശ്വര ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയത്. പുലർച്ചെ നട തുറന്നതോടെ ആയിരു ന്നു പൂജ.
സർവൈശ്വര്യ പൂജയും മഹാഗണപതി ഹോമവുമാണ് നടത്തിയത്. വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പേരിലാണ് പൂജയും കർമങ്ങളും നടത്തിയത്. അതേസമയം, ഇന്ന് രാവിലെ പത്തോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കുക. വി.ഡി. സതീശൻ തന്നെയാണ് ധനം, നിയമം, തുറമുഖം, പൊതുഭരണം എന്നിവ കൈകാര്യം ചെയ്യുന്നത്.
രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും കൈകാര്യം ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണറുടെ ചായസത്കാരത്തിൽ മന്ത്രിമാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. ഇതിന് ശേഷമാണ് മന്ത്രിസഭാ യോഗം നടക്കുക.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി.സതീശൻ സർക്കാർ അധികാരമേൽക്കുന്നതിന് പിന്നാലെ പോലീസ് സംവിധാനത്തിൽ വൻ അഴിച്ചുപണിക്ക് ഒരുക്കം. നിലവിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ സംവിധാനം പൂർണമായും ഉടച്ചുവാർക്കും.
സ്റ്റേഷൻ ഭരണം വീണ്ടും സബ് ഇൻസ്പെക്ടർമാർക്ക് കൈമാറാനാണ് പുതിയ സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പഴയ സർക്കിൾ ഇൻസ്പെക്ടർ സംവിധാനം തിരിച്ചുകൊണ്ടുവരും. ഇതുസംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ തയാറാക്കിയിട്ടുണ്ട്.
ഡിജിപി ഇന്ന് നിയുക്ത ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഈ റിപ്പോർട്ട് സമർപ്പിക്കും. പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ പ്രധാന സ്റ്റേഷനുകൾ ഒഴികെ രണ്ട് പോലീസ് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന പഴയ രീതി നിലവിൽ വരും.
പ്രതിവർഷം 3000ൽ അധികം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന വലിയ സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇനി ഇൻസ്പെക്ടർമാർ എസ്എച്ച്ഓമാരായി തുടരുക. ആയിരത്തിൽ താഴെ മാത്രം എഫ്ഐആർ വരുന്ന ബി, സി ക്ലാസ് സ്റ്റേഷനുകളിൽ എസ്എച്ച്ഓ പദവി മാറി ഭരണം പൂർണ്മായും എസ്ഐമാർക്ക് കൈമാറും.
സ്റ്റേഷൻ ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ഇൻസ്പെക്ടർമാരെ സൈബർ സെൽ, പോക്സോ ഡിവിഷനുകൾ തുടങ്ങിയ പ്രത്യേക അന്വേഷണ വിഭാഗങ്ങളിൽ നിയമിക്കും. പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് സംസ്ഥാനത്തെ 480 പോലീസ് സ്റ്റേഷനുകളിലും എസ്എച്ച്ഓമാരായി ഇൻസ്പെക്ടർമാരെ നിയമിച്ചത്.
ഈ സംവിധാനമാണ് പുതിയ സർക്കാർ തിരുത്താൻ ഒരുങ്ങുന്നത്. സ്റ്റേഷൻ ഭരണത്തിലെ മാറ്റങ്ങൾക്ക് പുറമേ സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണങ്ങൾ ശക്തമാക്കുന്നതിനുള്ള പുതിയ കർമ്മപദ്ധതികളും ഡിജിപിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. പുതിയ സർക്കാരിന്റെ ആദ്യത്തെ പ്രധാന നയപരമായ തീരുമാനങ്ങളിലൊന്നാകും പോലീസിലെ ഈ വൻ അഴിച്ചുപണി.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ചുമതലയേൽക്കും മുന്‍പ് വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും മുൻകൂറായി ഉത്തരവായി ഇറക്കിയതിനെച്ചൊല്ലി വിവാദം.
ജൂണ്‍ 30നു വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറിയുടെ പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ച് ധന (പെൻഷൻ) വകുപ്പ് ഏപ്രിൽ 28നാണ് ഉത്തരവിറക്കിയത്.
അതേസമയം, അഖിലേന്ത്യാ സർവീസിലുള്ള ഉദ്യോഗസ്ഥർ വിരമിക്കുന്നതിനു മുന്നോടിയായി പുറത്തിറക്കുന്ന സാധാരണ നടപടി ഉത്തരവ് മാത്രമാണിതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പെൻഷൻ ആനുകൂല്യങ്ങൾ എത്രയെന്ന് അറിയിക്കൽ മാത്രമാണിത്.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നിടങ്ങളിൽ മറ്റ് ബാധ്യതകളില്ലെന്ന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ വാങ്ങി നൽകണം. ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കണമെന്ന ചില ഓഡിറ്റ് നിർദേശങ്ങൾ പോലും ഇക്കൂട്ടത്തിൽ പരിഗണിക്കും. ഇത്തരം രേഖകളെല്ലാം അക്കൗണ്ടന്റ് ജനറൽ പരിശോധിച്ച ശേഷമാണ് പെൻഷൻ അനുവദിക്കുന്നത്.
പുതിയ സർക്കാർ അധികാരമേൽക്കുന്നതിനൊപ്പം അടുത്ത മാസത്തോടെ പുതിയ ചീഫ് സെക്രട്ടറി നിയമനവുമുണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി തിരികെ എത്തിയാൽ അദ്ദേഹം ചീഫ് സെക്രട്ടറിയാകും. 1989 ബാച്ചുകാരനായ അദ്ദേഹം നിലവിൽ ഗ്രാമവികസന മന്ത്രാലയം സെക്രട്ടറിയാണ്. 2027 ജനുവരിവരെ അദ്ദേഹത്തിന് സേവന കാലാവധിയുണ്ട്.
സംസ്ഥാന ആഭ്യന്തര സെക്രട്ടറിയായ വിശ്വനാഥ് സിൻഹയാണ് പിന്നീട് പരിഗണനയിലുള്ളത്. 1991 ബാച്ചിലെ രചനാ ഷാ, 1992 ബാച്ചിലെ സഞ്ജീവ് കൗശിക് എന്നീ മുതിർന്ന ഉദ്യോഗസ്ഥരും കേന്ദ്ര ഡെപ്യൂട്ടേഷനിലുണ്ട്.